Sunday, March 23, 2008

റിംഗ് ടോണുകള്‍ക്കിടയില്‍




മൊബൈലേ,
ലോകം കൈപ്പിടിയിലൊതുക്കാനൊന്നും
നിന്നെ ഞാന്‍
ഉപയോഗിക്കില്ല

ആറരമണിക്ക് ജോലിതീര്‍ന്ന്
ഏറെനേരം
കൂലി കാത്തുനില്‍ക്കുമ്പോള്‍
വീട്ടില്‍ നിന്ന് വരുന്ന
വിളികള്‍ പോലും
എടുക്കാ‍റില്ല.

അരി കാത്തുനില്‍ക്കുന്ന
ഭാര്യയുടെ അക്ഷമയോ
സംസാരിച്ചുതുടങ്ങിയിട്ടില്ലാത്ത കുഞ്ഞിന്റെ
കളിപ്പാട്ടങ്ങളുടെ കിലുക്കമോ
നേരത്തെ പണിക്ക് വരാന്‍ പറയുന്ന
മുതലാളിമാരുടെ കനത്ത ഒച്ചയോ അല്ലാതെ
എന്തു വരാനാണ്

എവിടെയും പോകാന്‍
എന്തും ചെയ്യാന്‍
ഇത്രയും ചെറിയ കൂലികൊണ്ട്
എങ്ങനെ കഴിയാനാണ്?

വാടക ചോദിച്ചു വിളിക്കുന്ന
വീട്ടുടമയാണ്‍ ലൈനില്‍
എടുക്കാതിരുന്നാല്‍
വീട്ടില്‍ നിന്ന് പുറത്താക്കുമോ?

തീപ്പൊള്ളലോടെ
ഞാന്‍ എടുത്തുപിടിക്കുന്ന
ജീവിതത്തെ, മൊബൈലേ
നീ ലോകം എന്നു വിളിക്കുമോ?









3 comments:

കണ്ണൂരാന്‍ - KANNURAN said...

അര്‍ത്ഥവത്തായ വരികള്‍.

വേണു venu said...

വരികള്‍ക്കുള്ളിലെ റിങ്ങ് ടോണുകള്‍ കേള്‍ക്കാന്‍ കഴിയുന്നു.:)

ചിതല്‍ said...

അരി കാത്തുനില്‍ക്കുന്ന
ഭാര്യയുടെ അക്ഷമയോ
സംസാരിച്ചുതുടങ്ങിയിട്ടില്ലാത്ത കുഞ്ഞിന്റെ
കളിപ്പാട്ടങ്ങളുടെ കിലുക്കമോ
നേരത്തെ പണിക്ക് വരാന്‍ പറയുന്ന
മുതലാളിമാരുടെ കനത്ത ഒച്ചയോ അല്ലാതെ
എന്തു വരാനാണ്
:)
ഇഷ്ടമായി..