Friday, July 20, 2007

പിതാമഹന്‍

പുഴുത്ത ഓറഞ്ചല്ലികളെപ്പോലെ
വലിച്ചെറിയുന്ന
മരിച്ചവന്റെ ഓര്മയാണ്‍ ഈ ശ്മശാനം.

നീ മഴയത്തിരുന്ന് പാടിയ പാട്ടില്‍
ഒഴുകിച്ചിതറുന്ന വ്രണിതഭാഷ
ചുടലയില്‍ കുരുത്ത കട്ടിയിരുട്ട്
പുകയുടുത്ത കണ്ണുകളില്‍
കൂട്ടിവെച്ച കടലുകളില്‍
എപ്പോഴും മുങ്ങുന്ന വെയിലായി…

അതിരാവിലെ
നായ മണത്തുനിന്ന
ചാക്കുകെട്ടിനുള്ളിലെ
വാള്‍മുന വരയിട്ട മുഖം
കൂട്ടുകാരന്റെതെന്ന്
കണ്ടു ഞെട്ടുമ്പോള്‍…

അപ്പോഴും മഴക്കാറ്റ്

ശവഗന്ധമുളള നിലാവ്
വെളുത്ത തലയോട്ടിക്കരികില്‍
നീ ഒരു രാത്രി പാറാവ് നില്‍ക്കുന്നു
അപരിചിതമായ കരച്ചിലിന്റെ
എത്ര പടുമരങ്ങളെ
സ്വപ്നം പരക്കാത്ത കണ്ണില്‍ വഹിക്കും?

തീര്‍ന്നുപോകുന്ന ഈ വേനല്‍ക്കാലത്തുതന്നെ
എനിക്കുമെന്റെ ശരീരം
മണല് പോലെ
വാ‍രിയെറിയണം.

പിതാമഹന്‍ എന്ന തമിഴ് സിനിമയെ ഓര്‍മിക്കുന്നു.

2 comments:

G.MANU said...

തീര്‍ന്നുപോകുന്ന ഈ വേനല്‍ക്കാലത്തുതന്നെ
എനിക്കുമെന്റെ ശരീരം
മണല് പോലെ
വാ‍രിയെറിയണം.

wow mashey

അനൂപ് അമ്പലപ്പുഴ said...

കവിത വായിച്ചു കഴിഞഞപ്പോള്‍ ഞാന്‍ പേടിച്ചുപോയി ഹാ ഹാ